Monday, August 19, 2013

വർഗീസ്‌ ചേട്ടന്റെ കുര്ബ്ബാന സ്വീകരണം

വർഗീസ്‌ ചേട്ടനെ എപ്പോഴും  സന്തോഷവാനയിട്ടാണ് കാണുവാൻ കഴിയുക. കാരണം എപ്പോഴും “വെള്ളത്തിൽ” ആയിരിക്കും കക്ഷി. പള്ളിയിൽ പോലും വെള്ളത്തിൽ ആയിരിക്കും ഇരിക്കുക. വികരിയച്ചൻ അദ്ദേഹത്തോട് പറഞ്ഞു പറഞ്ഞു തോറ്റു.
 
അങ്ങിനെയിരിക്കെ, ഇടവകയിലേക്ക് പുതിയൊരു കൊച്ചച്ചൻ വന്നു. മാലയിടാനും മറ്റും വർഗീസ്‌ ചേട്ടൻ ഉണ്ടായിരുന്നു. കുടിച്ചുകൊണ്ടു എല്ലാക്കാര്യത്തിലും മുന്പന്തിയില് നില്ക്കുന്ന വര്ഗ്ഗീസ് ചേട്ടനെന കൊച്ചച്ചൻ നോക്കി വെച്ചു. രാത്രി ഭക്ഷണം കഴിക്കുമ്പോൾ വികാരിയച്ചൻ കൊച്ചച്ചനോട് ഇടവകയെക്കുറിച്ചു പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്പോൾ വർഗീസ്‌ ചേട്ടനും അവരുടെ സംസാര വിഷയമായി.
 
“അയാളെക്കൊണ്ട് ഞാൻ തോറ്റു. എപ്പോൾ നോക്കിയാലും കുടിച്ചു വെളിവില്ലാതെ നടക്കുന്ന മനുഷ്യൻ. എത്ര ഉപദേശിച്ചിട്ടും യാതൊരു കാര്യവുമില്ല. എല്ലാ ദിവസവും പള്ളിയിൽ വരും – കുര്ബ്ബനയും സ്വീകരിക്കും, കൊടുത്തില്ലെങ്കിൽ നിരയിൽ നിന്ന് മാറുകയുമില്ല മാത്രമല്ല മറ്റുള്ളവര്ക്ക് കൊടുക്കാൻ സമ്മതിക്കുകയുമില്ല.” വികരിയച്ചൻ തന്റെ സങ്കടം കൊച്ചച്ചനോട് പങ്കു വെച്ചു.
 
പിറ്റേ ദിവസം കൊച്ചച്ചൻ ആയിരുന്നു ദിവ്യബലിക്ക്. കൊച്ചച്ചൻ നോക്കിയപ്പോൾ അതാ മുൻപിൽ തന്നെ വെള്ളമടിച്ചു കിറുങ്ങി വർഗീസ്‌ ചേട്ടൻ ഇരിപ്പുണ്ട്. അങ്ങിനെ കുര്ബ്ബനക്ക് കൊടുക്കുന്ന സമയം ആയി. കൊച്ചച്ചൻ വിശുദ്ധ കുര്ബ്ബന ജനങ്ങൾക്ക്‌ കൊടുക്കാൻ കൊണ്ടുവന്നു. അപ്പോളതാ, നിരയിലേക്ക് വർഗീസ്‌ ചേട്ടനും ഇടിച്ചു കയറി നിന്നു. അച്ചന്റെ അടുത്തേക്ക് വന്നു വിശുദ്ധ കുര്ബ്ബനക്കായി കണ്ണടച്ച് നാക്ക്‌ നീട്ടിയ വർഗീസ്‌ ചേട്ടന്റെ നാക്കിലേക്ക് “ക്രിസ്തുവിന്റെ ശരീരം” എന്ന് പറഞ്ഞു  അച്ചൻ തന്റെ ഉടുപ്പിലുണ്ടായിരുന്ന ഒരു ബട്ടണ്‍ പൊട്ടിച്ചു വെച്ച് കൊടുത്തു. വെള്ളത്തിലായിരുന്ന വർഗീസ്‌ ചേട്ടൻ ഇതറിയാതെ വളരെ ഭക്തിപൂര്വ്വം സ്വസ്ഥാനത്തു പോയിരുന്നു കൊണ്ട് തന്റെ വായിലുണ്ടായിരുന്ന “ക്രിസ്തുവിന്റെ ശരീരം” നുണഞ്ഞു ഇറക്കുവാൻ തുടങ്ങി. അത് ഫലിക്കാതെ പോയപ്പോൾ സാവധാനം കടിക്കുവാൻ തുടങ്ങി. ശബ്ദം കേട്ട് അടുത്തിരിക്കുന്നവർ അദ്ദേഹത്തെ നോക്കിയപ്പോൾ ഒന്നുമില്ലായെന്നു കണ്ണടച്ച് ആംഗ്യത്തിലൂടെ കാണിച്ചു.  ആ സമയതിന്നുള്ളിൽ  കുര്ബ്ബാന തീര്ന്നു,
 
എല്ലാവരും പുറത്തേക്കിറങ്ങി. വർഗീസ്‌ ചേട്ടനും പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങി. അപ്പോഴതാ പുതിയ കൊച്ചച്ചൻ ആളുകളുമായി സംസാരിച്ചു സങ്കീർത്തീയിൽ നിന്നും ഇറങ്ങി വരുന്നു. അദ്ദേഹം കൊച്ചച്ചന്റെ അടുത്തേക്ക് ചെന്നു. വർഗീസ്‌ ചേട്ടനെ കണ്ട കൊച്ചച്ചന്റെ മനസ്സില് ലഡ്ഡു പൊട്ടി. വർഗീസ്‌ ചേട്ടനെ ഒന്ന് കളിയാക്കാം എന്ന് കരുതി അച്ചൻ ചോദിച്ചു, “എന്തൊക്കെയുണ്ട് ചേട്ടാ, കുര്ബ്ബ്ന സ്വീകരിച്ചല്ലോ അല്ലെ?”
 
വർഗീസ്‌ ചേട്ടൻ മറുപടി നല്കി, “അച്ചാ, ഈ ചതി എന്നോട് വേണ്ടായിരുന്നു.” അച്ചന് ഇതു കേട്ട് ഞെട്ടി, പഹയന് എന്താണാവോ പറയുവാന് പോകുന്നത്. ആളുകളെല്ലാം ഇത് കേട്ട് എന്താണെന്നറിയാൻ വർഗീസ്‌ ചേട്ടനെ നോക്കി. അദ്ദേഹം കൂടി നിന്നവരെ നോക്കി തുടർന്നു,
“കര്ത്താവിന്റെ ശരീരം എന്ന് പറഞ്ഞു അച്ചൻ എനിക്ക് കര്ത്താവിന്റെ എല്ലാണല്ലെ തന്നത്?. ഇതാണെങ്കിൽ കടിച്ചിട്ട്‌ മുറിയുന്നുമില്ല.”
എന്ന് പറഞ്ഞു തന്റെ നാക്കിൽ ഉണ്ടായിരുന്ന “കര്ത്താവിന്റെ എല്ല്” എല്ലാവരെയും കാണിച്ചു കൊടുത്തു.