Saturday, July 17, 2010

സെമിത്തേരിയും ഒരു മരണവും

ചരിത്രം ഉറങ്ങുന്ന പള്ളിപുറം പള്ളിയിലെ സെമിത്തേരി ഒരു കാലത്ത് മേല്ക്കൂരയോടു കൂടിയതായിരുന്നു. കാരണം അത് പതിനേഴാം നൂറ്റാണ്ടില്‍ കത്തോലിക്കാ വിരോധികളായ ഡച്ചുകാരാല്‍ നിര്‍മ്മിക്കപ്പെട്ട കുരിശു പള്ളിയായിരുന്നു. നല്ലൊരു ഉണ്ണി യേശുവിന്‍റെ ഒറ്റ ത്തടിയില്‍ കൊത്തുപണി ചെയ്ത  രൂപം ഏതോ ദ്രോഹികള്‍ അടിച്ചുമാറ്റി പകരം അത് പോലെ മണ്ണിന്റെ ഒന്ന് വെച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണു ഇത് മനസ്സിലാക്കിയത്‌. (അന്നു ഈ സെമിത്തേരി പള്ളിക്ക് അടച്ചുറപ്പുള്ള വാതിലുകള്‍ ഉണ്ടായിരുന്നില്ല).   ബഹുമാനപ്പെട്ട പാടശ്ശേരി അച്ചന്‍റെ കാലത്ത് ഇതില്‍ കുറെ മാറ്റങ്ങള്‍ വരുത്തി. നല്ല വാതിലുകള്‍ വെയ്ക്കുകയും അതിന്‍റെ മേല്‍ക്കൂര പൊളിച്ചു കളയുകയും അതിനുള്ളില്‍ ഒരേ പോലുള്ള കോണ്‍ക്രീറ്റ് കല്ലറകള്‍ തീര്‍ക്കുകയും ചെയ്തു. പഴയ ശവക്കുഴികള്‍ പൊളിച്ചു കളയുവാനും, പുതിയ മണ്ണ് നിറച്ചു, പുതിയ കല്ലറകള്‍ തീര്‍ക്കുവാനും കുറെ നാളുകള്‍ എടുത്തു. 

അവസാനം കല്ലറകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആശിര്‍വാദ ത്തിനു മുന്‍പായി വികരിയച്ചനും കുറെ ആളുകളും കൂടി സെമിത്തേരി സന്ദര്‍ശിച്ചു. പുതിയ കല്ലറകള്‍ എല്ലാം തന്നെ പെയിന്റ് അടിച്ചു വളരെ ഭംഗിയാക്കി ഇട്ടിരിക്കുകയായിരുന്നു. ഇത് കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന ...... പറഞ്ഞു, "എത്ര ഭംഗിയുള്ള കല്ലറകള്‍. ഏതു കാലമാടനെ ആണാവോ ആദ്യം ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്?".

വികാരിയച്ചന്‍ പിന്നീടൊരിക്കല്‍ പറഞ്ഞത് ഇപ്രകാരമാണ്, "ആ വ്യക്തിയെ തന്നെ ആയിരുന്നു പുതിയ കല്ലറകളില്‍ ആദ്യത്തേതില്‍ അടക്കം ചെയ്തത്."

  
.

3 comments:

  1. mmmm..valeduthavan valale..enna pole..

    ReplyDelete
  2. യഥാര്‍ത്ഥത്തില്‍ നടന്നത് ,,,,, ALE ENIKKU ARIYAM....

    ReplyDelete
  3. യഥാര്‍ത്ഥത്തില്‍ നടന്നത്.... ALE ENIKKU ARIYAM..

    ReplyDelete