Monday, April 26, 2010

നല്ല നെയ്യുള്ള കരിമീന്‍

 
എന്‍റെ പള്ളിപ്പുറം ഗ്രാമം -  കിഴക്ക് വശത്ത് കൂടി പെരിയാറിന്റെ കൈവഴിയും പടിഞ്ഞാറു കടലും വടക്ക് ചാലക്കുടി പുഴ സമുദ്രത്തില്‍ ചേരുന്ന അഴിയുമാണ്. കിഴക്ക് വശത്തെ പുഴയില്‍ നിന്നും പടിഞ്ഞാറേക്ക്‌ ധാരാളം കൈവഴികള്‍ (തോടുകള്‍)  ഉണ്ട്.   ഇതിലൂടെ മീന്‍, കക്ക, മുതലായ സാധനങ്ങളുമായി ചെറിയ വഞ്ചികളില്‍ കച്ചവടക്കാര്‍ പോകാറുണ്ടായിരുന്നു. മാത്രമല്ല ചെറിയ  ചൂണ്ടാക്കാരും ഇതില്‍ ചൂണ്ടയിട്ടു മീന്‍ പിടുത്തവും ഉണ്ടായിരുന്നു.  ഇപ്പോള്‍ അതല്ലാം ചുരുങ്ങി അല്പം വെള്ളം ഒഴുകുന്ന ചെറു ചാലുകള്‍ മാത്രമായി മാറി.

ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമീപമുള്ള വീടുകളിലെ കക്കൂസകളെല്ലാം ഇതുപോലുള്ള തോട്ടിലെക്കയിരുന്നു കണക്ഷന്‍ കൊടുത്തിരുന്നത്. ഇതിനു സമീപമാണ്  കരിമീന്‍, ഞണ്ട്, മുതലായ ടേസ്റ്റ് കൂടിയവ ലഭിക്കുന്ന പ്രധാന സ്ഥലം. 

 നാട്ടിലെ പ്രധാന കള്ളു ഷാപ്പ്‌ സ്ഥിതി ചെയ്തിരുന്നത് കോണ്‍വെന്റ് ബസ് സ്ടോപ്പിന് സമീപമായിരുന്നു (ഇപ്പോഴത്തെ ചിന്നുസ് ഐസ് പ്ലാന്റിന് എതിര്‍ വശം). പെരുന്നാള്‍ മറ്റു ആഘോഷങ്ങള്‍ (ഓണം, വിഷു, ക്രിസ്തുമസ്, ഈസ്റര്‍, മുതലായവ)  ഈ സമയങ്ങളിലെല്ലാം  അവിടെ  നല്ല തിരക്കായിരിക്കും അവിടെ - യഥാര്‍ത്ഥത്തില്‍ ചാകര എന്ന് പറയും.  - അവിടെ അന്നത്തെക്കാലത്ത്‌ ഏറ്റവും രുചികരമായ വസ്തുക്കള്‍ ലഭിച്ചിരുന്ന ഏക സ്ഥലം - ഓരോ ദിവസവും ഓരോ സ്പെഷ്യല്‍ വിഭവം ആയിരിക്കും അവിടെ. ഒരു പെരുന്നാള്‍ സമയം. പള്ളിപ്പുറം പെരുന്നാള്‍ ആകുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ധാരാളം ബന്ധുക്കള്‍ പള്ളിപ്പുരത്തെക്ക് ഒഴുകിയെതുമായിരുന്നു ഒരു പെരുന്നാള്‍ സമയം,   പെരുന്നാള്‍ ആയതിനാല്‍ കുടിയന്മാര്‍ ക്യു ആയി  എത്തിക്കൊണ്ടിരുന്നു ഷാപ്പിലേക്ക്. കരിമീന്‍ ആയിരുന്നു അന്നത്തെ പ്രധാന വിഭവം. കുടിച്ചു ഇറങ്ങുന്നവര്‍ക്ക്  എല്ലാം തന്നെ കരിമീനിന്റെ  രുചിയെക്കുറിച്ചു മാത്രമേ പറയുവാന്‍ ഉണ്ടായിരുന്നുള്ളൂ.

ജോസ ചേട്ടനും അളിയനും കൂടി കള്ളു കുടിക്കുവാന്‍ കയറി. കരിമീന്‍ കറി അവരുടെ മേശപ്പുറത്തു കൊണ്ട് വന്നു വെച്ചു. അളിയന്‍ കഴിക്കുവാന്‍ തുടങ്ങി. അളിയന്‍ പറഞ്ഞു; "നല്ല നെയ്യുള്ള കരിമീന്‍ ആണല്ലോ ഇവിടെ." ദൂരെ ദിക്കില്‍ നിന്നും വന്ന അളിയന്‍ കുശാലായി കഴിച്ചുകൊണ്ടിരുന്നു. ജോസ ചേട്ടന്‍ കഴിക്കുവാനായി  മീനെടുത്തു. കുടി തുടങ്ങാത്തതുകൊണ്ട് എന്തോ പന്തികേട്‌ തോന്നി. മീനിന്റെ വയര്‍ ഭാഗം ഒന്ന് പൊളിച്ചു നോക്കി; നെയ്യ് കയ്യിലെടുത്തു. എന്തോ സംശയം, ഒന്ന് മണത്തു നോക്കി, ഓക്കാനം വന്നു.  അതു നെയ്യ് ആയിരുന്നില്ല, പകരം തോട്ടിലെ കക്കൂസയില്‍ നിന്നും വരുന്ന മാലിന്യമായിരുന്നു. ഇതൊന്നുമറിയാതെ അളിയന്‍ രസകരമായി കരിമീന്‍ കഴിച്ചുകൊണ്ടിരുന്നു.




.

2 comments:

  1. appol thara blogum ezhuthumalle.. kollam

    ReplyDelete
  2. അയ്യോ, ഈ കരിമീന്‍ ആണോ അവിടെ കിട്ടുന്നത്? പെരുന്നാളിന് വന്നപ്പോള്‍ ഞാനും ഇത് കഴിച്ചിട്ടുണ്ട്; പക്ഷെ കള്ളു ഷാപ്പില്‍ നിന്നുമല്ല. :-)

    ReplyDelete