Saturday, April 17, 2010

സാറെ സാറെ സാമ്പാറെയും പരീക്ഷയും

 ക്ലാസ്സില്‍ ഭയങ്കര വികൃതി ആയിരുന്നു സെബാസ്റ്റ്യന്‍. എല്ലാ അധ്യാപകര്‍ക്കും അവനെ അല്പം ഭയമായിരുന്നു. കാരണം അവന്‍റെ പ്രതികരണം എങ്ങിനെ ആയിരിക്കുമെന്ന് ആര്‍ക്കുമറിയില്ല. എന്‍റെ ക്ലാസ്സില്‍ അവന്‍ വന്നപ്പോള്‍ പല അധ്യാപകരും പറഞ്ഞു അവനെ സൂക്ഷിക്കണമെന്ന്. കുറെയൊക്കെ ശ്രദ്ധിച്ചാണ് അവനോടു ഞാന്‍ പെരുമാറിയിരുന്നത്. ആ വര്‍ഷമായിരുന്നു "തിളക്കം" പടം പുറത്തിറങ്ങിയത്.   

ഡിസംബറിലെ പരീക്ഷ കഴിഞ്ഞു ക്രിസ്തുമസ്സ് രാത്രി. കുറെ കരോള്‍ ഗ്രുപ്പുകാര്‍ വീട്ടില്‍ വന്നു പോയി. അടുത്ത ഗ്രൂപ്പ്‌ വന്നു; എന്നെ കണ്ട ഉടനെ ചില പിറുപിറുപ്പുകള്‍. ഉടന്‍ തന്നെ പാട്ടു ആരംഭിച്ചു. "സാറെ സാറെ സാമ്പാറെ, സാറിന്‍റെ വീട്ടില്‍ കല്യാണം.." പാട്ടു പൊടി പൊടിച്ചു പാടി പൈസയും വാങ്ങി കരോള്‍ ഗ്രുപ്പ്‌ നീങ്ങുമ്പോള്‍ ഒരുത്തന്‍ മുഖം മൂടി വച്ച് തിരിച്ചു വന്നു പറഞ്ഞു, "സാറെ പരീക്ഷക്ക്‌ ജയിപ്പിക്കണം കേട്ടോ" . സെബാസ്റ്റ്യന്‍ ആയിരുന്നു അത്.



.

No comments:

Post a Comment