Thursday, April 29, 2010

സമൂഹ ഗാനം ഒറ്റയ്ക്ക് പാടിയ പാഞ്ചിയശാന്‍

 
 
1996 നും 1999 നും ഇടയിലാണ് സംഭവം നടക്കുന്നത്. മതബോധനത്തിന്റെ വാര്‍ഷിക പരിപാടി കോട്ടപ്പുറത്ത് വെച്ചു നടക്കുന്നു. രാവിലെ സെമിനാര്‍ ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഓരോ മതബോധന യുണിടിന്റെയും സമൂഹ ഗാന മത്സരമായിരുന്നു. ഉച്ച ഭക്ഷണ സമയത്താണ് ഹെട്മിസ്ട്രെസ്സ്  ആയ  സിസ്റ്റര്‍ വന്നു പറഞ്ഞത്. സെബാസ്റ്റ്യന്‍, രാജേഷ്‌ (ഇപ്പോള്‍ വെള്ളങ്ങല്ലുര്‍ താമസിക്കുന്ന), റുബന്‍, പാഞ്ചിയാശന്‍ (ഞങ്ങളുടെ സ്വന്തം‍) , പിന്നെ ഞാനും ചേര്‍ന്ന്  ഒരു ഭക്തി ഗാനം സെലക്ട്‌ ചെയ്തു. അപ്പോഴാണ് പാഞ്ചിയശാന്റെ ഒരു അളിയന്‍ അവിടെ വന്നത് (പാഞ്ചിയശാന്‍ വിവാഹം കഴിച്ചിരിക്കുന്നത് കോട്ടപ്പുറത്ത് നിന്നുമാണ്). അളിയന്‍ വീട്ടില്‍ കയറുവാന്‍ നിര്‍ബന്ധിച്ചു.   നിര്‍ബന്ധം കൂടിയപ്പോള്‍ പാഞ്ചിയശാന്‍ പോയി. അളിയന്‍ ഒന്ന് സല്ക്കരിച്ചാണ് വിട്ടത്.

തിരിച്ചു പരിപാടി നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പള്ളിപ്പുരത്തിന്റെ പരിപാടി തുടങ്ങുവാന്‍ പേര് വിളിക്കുന്നു. അല്പം കഴിച്ചത് കാരണം പാഞ്ചിയശാന്‍ ഫോമിലാണ്. പിന്നെ ഒന്നും നോക്കിയില്ല. പാഞ്ചിയശന്‍ ധൈര്യപൂര്‍വ്വം സ്റ്റെജിലേക്ക് കയറി കൂടെ രാജേഷും സെബാസ്റ്റ്യന്‍ ഉം. കയറുന്ന വഴി രാജേഷ്‌ പറഞ്ഞു; നമുക്ക് "ആരധിച്ചീടാം " എന്ന ഗാനം പാടാം. സ്റ്റെജിലെത്തി ബെല്‍ അടിക്കുന്നതിനും മുന്‍പ് കരണ്ടു പോയി. പക്ഷെ മത്സരം മാറ്റില്ലല്ലോ. ബെല്‍ അടിച്ചതും പറഞ്ഞ ഗാനത്തിന് പകരം പാഞ്ചിയശാന്റെ ഹിറ്റ് ഗാനമാണ് പുറത്തേക്കു വന്നത്.

"ആത്മാവില്‍ വരമരുളിയാലും"

ഇതിന്റെ ഇടക്കുള്ള ഹലെലുയ എന്നത് ഏറ്റുപാടാന്‍ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നവര്‍ക്ക് യോഗം. കരണ്ടു ഇല്ലാതിരുന്നിട്ടും പാഞ്ചിയശാന്റെ ശബ്ദം സദസ്സിന്റെ പിന്‍ഭാഗം വരെ പയനിയര്‍ കമ്പനിയുടെ സ്പീക്കര്‍ സിസ്റ്റെത്തില്‍ നിന്നും കേള്‍ക്കുന്ന മാതിരി ക്രിസ്ടല്‍ ക്ലിയര്‍  ആയി കേള്‍ക്കുന്നുണ്ടായിരുന്നു. ഇതുകൊണ്ടാണോ എന്നറിയില്ല, ആ മത്സരത്തില്‍ പള്ളിപ്പുരത്തിന്  മൂന്നാം സ്ഥാനം ലഭിച്ചു.



 അങ്ങിനെ സമൂഹ ഗാനം ഒറ്റയ്ക്ക് പാടിയ വ്യക്തിയാണ് ഞങ്ങളുടെ സ്വന്തം പാഞ്ചിയശാന്‍.




.

2 comments:

  1. ആര്‍ ടി ഓ ഓഫീസില്‍ ജോലി ചെയ്യുന്ന ഫ്രാന്‍സിസ് ചേട്ടനാണോ ഈ പാഞ്ചിയാശാന്‍? കോട്ടപ്പുറത്തുള്ള ആനി ചേച്ചിയുടെ ഭര്‍ത്താവ്?

    ReplyDelete
  2. ithrayum venamaayirunno? ingottu vattaaaa......

    ReplyDelete